Wednesday, December 2, 2009

Warning letter

എന്ന് മുതലാണ്‌ ഞാന്‍ അവരുടെ ആരാധകനായത്? അധികം നാളായിട്ടില്ല തീര്‍ച്ചയായും റിയാലിറ്റി ഷോകളില്‍ അവര്‍ ഭാഗമായതിനു ശേഷമാവണം. മുന്‍പൊക്കെ അവരുടെ പാട്ടിനു അത്രയ്ക്കൊരു ഭാവം തോന്നിയിട്ടില്ല, നന്നായിട്ട് പാടും അത്ര തന്നെ. ഭാവ ഗായിക അത് സുജു തന്നെ. ഓരോ വരികളിലും അവരുടെ വൈകാരിക അര്‍പ്പണം ഒന്ന് വേറെ തന്നെ. പക്ഷെ ചിത്ര ഒരു സംഭവമാണെന്ന തിരിച്ചറിവിന് റിയാലിറ്റി ഷോകളിലെ അവരുടെ സാന്നിധ്യം എന്നെ വളരെയേറെ സ്വാധീനിച്ചു. എന്തൊരു എളിമയാണവരുടെ ഓരോ മോഴികള്‍ക്കും! പഴയ പാട്ടുകള്‍ അവര്‍ പാടി കേട്ടപ്പോള്‍ മധുരവും ലാവണ്യവും ആയിരം മടങ്ങ്‌ കൂടിയ പോലെ തോന്നി. പ്രത്യകിച്ച് P. Leela പാടിയ 'താമസ്സാ നദിയുടെ തീരത്തൊരു നാള്‍ തപസ്സിരുന്നൊരു...' അത് ചിത്ര പാടിയപ്പോള്‍ oh my God it was awsome..I jus fell flat. പിന്നെ the corrections that she gives.. ഓരോ detail ഉം പറഞ്ഞു മനസ്സിലാപ്പിക്കുന്ന രീതി - ഓരോ കുനു കുനു സംഗതികളും എത്ര വ്യക്തമായിട്ടാണവര്‍ പറഞ്ഞു കൊടുക്കുന്നത്. അങ്ങിനെ അങ്ങിനെ എനിക്കിപ്പോള്‍ അവരുടെ ക്ലോസപ്പ് കണ്ടാല്‍ മതി അവര്‍ മാത്രം പാടുന്നത് കേട്ടാല്‍ മതിയെന്നായി.


ഇത്രയും പറഞ്ഞത് ഈയുള്ളവനെ പോലെ എത്രയോ കാതം ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ കുടിയേറിയിട്ടുണ്ടാവണം! ആ ചിത്രയെയാണ് ആ അലവലാതി സംഗതി വീരന്‍ മാന്തി പറിക്കുന്നത്‌. നിങ്ങള്‍ എന്‍റെ ചങ്കിനെയാണ് തോണ്ടുന്നത് സുഹൃത്തേ.. ഒരു വട്ടം ക്ഷമിച്ചു രണ്ട് വട്ടം ക്ഷമിച്ചു.. ഇതിപ്പോ ദിവസ്സേനെ നിങ്ങളതൊരു വഴിപാടാക്കിയിരിക്കുന്നു!!!

And hereby I am giving you a warnin letter!! If you repeat this one more time.. guess what i'm gonna do.. ഞാന്‍ എന്‍റെ റിമോട്ടിന്‍റെ trigger വലിക്കും. Mind it....


kelx39@gmail.com
http://twitter.com/kelx39
http://kelx39.wordpress.com

Monday, November 30, 2009

സ്നേഹത്തിന്‍റെ RDX

എന്‍റെ വായനകളും, പഠനങ്ങളും ഒട്ടു മിക്കവാറും Bolghatty പാലസിലെ ഇല്ലി ചോട്ടിലോ മൂളി മര ചോട്ടിലോ ആവും സാധാരണ. അന്നും ഞാനെന്‍റെ പുസ്തകങ്ങളുമായി എന്‍റെ പ്രിയ സ്ഥാനത്ത് ആവിഷ്ടനായി എന്റെതായ ലോകത്തങ്ങിനെ പല പല ചിന്തകളും (ദിവാ)സ്വപ്നങ്ങളും, diminishing returns ന്‍റെ കയ്പ്പേറിയ ലോകത്ത് മുങ്ങി താണും, പല പല രസമുള്ള കാഴ്ചകള്‍ കാണ്ടുമങ്ങിനെ പാതി മയങ്ങുമ്പോള്‍ കണ്ടു അധികം ദൂരെയല്ലാതെ മണിയന്‍ പുല്ലു വെട്ടുന്നു. അവനെന്നെ കണ്ടിട്ടുണ്ടാവണം, പുസ്തകം കയ്യിലുണ്ടായത് കൊണ്ടാവണം അടുക്കാഞ്ഞത്. ഇല്ലെങ്കില്‍ വന്നേനെ കല പില പറഞ്ഞു കത്തി വെയ്ക്കാന്‍. എന്ത് പണിയും ചെയ്യും, പ്രധാനമായും ഗോള്‍ഫ് കളിക്കാരുടെ ബാഗ്‌ ചുമക്കലും ബോള്‍ പെറുക്കലുമാണ് ഇഷ്ട തൊഴില്‍. ഓരോരുത്തനും സ്ഥിരം പാര്‍ടികളുണ്ട്. ചിലര്‍ക്ക് സായിപ്പന്മാര്‍ ചിലര്‍ക്ക് നാടന്‍ സായിപ്പന്മാര്‍. എല്ലാ സഹായവും ചെയ്തു കൊടുക്കും. ബോള്‍ കുളത്തിലോ പുഴയിലോ പോയാല്‍ ഉടന്‍ ചാടി മുങ്ങിയെടുക്കും, യാതൊരു വിധ ഉപദ്രവങ്ങളും ഏക്കാതെ നോക്കും. Bolghatty എന്ന കേള്‍ക്കാന്‍ ഇമ്പമുള്ള പേരിനു പുറകില്‍ രസമുള്ളൊരു കഥയുണ്ട്. തലമുറകള്‍ക്ക് മുന്‍പ് സായിപ്പന്മാര്‍ ഗോള്‍ഫ് കളിയ്ക്കാന്‍ വരുമ്പോള്‍ സ്ഥലവാസികള്‍ ബോള്‍ കാട്ടാന്‍ കൂടെ കൂടാന്‍ സകല ആങ്ങ്യങ്ങളും കാണിച്ചു ചോദിക്കും സര്‍, സര്‍ 'ബോള്‍ കാട്ടി ഞാന്‍ 'ബോള്‍ കാട്ടി'.. 'Oh this is bolghatti' അങ്ങിനെ സായിപ്പിട്ട പേരാണ് ബോള്‍ഗാട്ടി. ഇവിടെയുള്ളവരെ ഏതു ക്ലാസ്സില്‍ പെടുത്തണം എന്നെനിക്ക്‌ ഇപ്പോഴുമറിയില്ല. ഒന്നറിയാം വര്‍ണ ഭേദങ്ങളില്ലാത്ത (സവര്‍ണരില്ലാത്ത) അല്ലെങ്കില്‍ അവരെ പോലെ നടിക്കുന്നവരില്ലാത്ത ഒരു നാടാണിത്‌. മണിയന്‍റെ ജാതി ഏതെന്ന് എനിക്കിപ്പോഴും അറിയല്ല. അവന്‍റെ ഏട്ടന്‍ എന്‍റെ ഒപ്പമാണ് ഏഴു വരെ പഠിച്ചത്. എന്‍റെ അമ്മ സ്ഥലത്തെ സ്കൂള്‍ ടീച്ചര്‍, എന്നെ പഠിപ്പിക്കുന്നതിലും കൂടുതല്‍ നാട്ടിലെ കുട്ടികളെ പടിപ്പിക്കുന്നതിലയിരുന്നു താല്‍പ്പര്യം. (DHRM സഹോദരങ്ങളെ.. നിങ്ങള്‍ ഞങ്ങളുടെ നാട്ടിലായിരുന്നെങ്കില്‍ നിങ്ങളൊരിക്കലും വഴിതെറ്റില്ലായിരുന്നു!).


ചെറിയൊരു ബഹളം കേട്ട് ഞാനെന്‍റെ സ്വപ്ന ലോകത്തുനിന്നും വഴുതി വീണു. മണിയന്‍റെ ഭാഗത്തുനിന്നാണ്, അവിടെ ഒരു ഡല്‍ഹിക്കാരന്‍ ആര്‍മി majer‍-ഉം കുടുംബവും അവരുടെതായ ലോകത്ത് ഭക്ഷണവും കളിയും ചിരിയുമോക്കെയായി കഴിയുന്നതിനിടെ ചില എമ്പോക്കി കള്ള് സംഘം അവരെ കമന്ടടിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാവണം. മണിയന്‍ ഏറ്റു പിടിച്ചിട്ടുണ്ട്. ഇവിടെ വരുന്നവരെ ശല്യം ചെയ്യുന്നത് അവനു പിടിക്കില്ല. എന്‍റെ കോളേജിലെ കൂട്ടുകാര്‍കിടയിലും മണിയന് നല്ല ഇമേജ് ആണ്. ഒരിക്കല്‍ Sridhar-ല്‍ ഏതോ ഒരു സിനിമയുടെ ഹാഫ് ടൈമില്‍ എന്‍റെ ഫ്രണ്ട്സും, ഞാനന്ന് കൂടെയില്ലയിരുന്നു - വേറെ ഏതോ ടീമായിട്ടോന്നു കോര്‍ത്തപ്പോള്‍ മണിയന്‍ സെക്കന്റ്‌ ക്ലാസ്സില്‍ നിന്നും കസേരകള്‍ക്ക് മുകളിലൂടെ കൊടുംകാറ്റു പോലൊരു വരവ് വന്നു. എന്നും അക്കാര്യം പറയുമ്പോള്‍ മണിയനെ കുറിച്ചവര്‍ക്ക് നൂറു നാവാണ്. പക്ഷെ പ്രശ്നമതല്ല, പിന്നെ എവിടെ വെച്ചു ഞങ്ങളെ കണ്ടാലും മണിയന്‍ ചെയ്യുന്ന ജോലിയൊക്കെ മാറ്റിവെച്ചു ഞങ്ങളുടെ കൂടെ കൂടും, പിന്നെ സ്നേഹ പ്രകടനങ്ങളുടെ പ്രളയമാണ്. കെട്ടി പിടിക്കും, ഉമ്മ വെയ്ക്കും, ഞങ്ങളിലൊരാള്‍ ആവും. ഉച്ചത്തില്‍ എടാ പോടാ വിളിക്കും. വലിച്ചു കൊണ്ടിരുന്ന ഭാരവണ്ടി സൈഡില്‍ പാര്‍ക് ചെയ്തിട്ടവും ഈ പ്രകടനമൊക്കെ. ചില അക്ഷര വരേണ്യ വര്‍ഗത്തിലെ കൂട്ടുകാര്‍ നെറ്റി ചുളിച്ചെന്നെ നോക്കുമ്പോള്‍ ഞാനവനെ ശകാരിക്കും. എടാ മണിയാ പോയി ഏറ്റ പണി തീര്‍ത്തിട്ട് വാടാ.. അപ്പോളവന്‍ പറയും ഞാനവന്‍റെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നോണം 'താന്‍ പോടോ ഞാനെനിക്ക് തോന്നുമ്പോ പണി തീര്‍ക്കും'. അവസാനം ഞാന്‍ അറ്റ കൈയ്ക്ക് കൂട്ടുകാരോടെന്നോണം പറയും 'ലാസ്റ്റ് hour A.V. Paul സാറിന്റെതാണ് മിസ്സാക്കണ്ട വാ ക്ലാസില്‍ പോകാം'. അത് കേള്‍ക്കുമ്പോള്‍ വാടിയ മുഖത്തോടെ ചിരി വരുത്തി അവന്‍ പറയും 'എന്നാല്‍ ചെല്ല് ക്ലാസ് കളയണ്ട'. ഞങ്ങള്‍ ക്ലാസ്സിലെയ്ക്കെന്ന വ്യാജേനെ നടന്നു U-turn അടിച്ച് തിരിയെ വരുമ്പോള്‍ കാണാം മണിയന്‍ മനസില്ല മനസ്സോടെ വണ്ടിയും വലിച്ചു പോവുന്നത്.


ഞാനെന്‍റെ പുസ്തക ലോകത്തേയ്ക്ക് തിരികെ കയറും മുന്പതാ മണിയനുണ്ട് മുന്‍പില്‍. 'എടാ ചാണ്ടി' അതാണെന്‍റെ ഇരട്ട പേര് അവനെന്നെ എടാ ന്നാണോ എടൊ ന്നാണോ വിളിച്ചത് ആ.. ചിലപ്പോ രണ്ടും വിളിക്കും, 'ധവന്മാരവിടെ പ്രശ്നമുണ്ടാക്കുന്നു താനൊന്നു വന്നെ'. പപ്പക്ക് പണിയാണ്.. എന്നെ ശല്യപ്പെടുത്തിയതിന്‍റെ ചെറിയൊരു നീരസത്തോടെ അവന്റെ മുഖത്തേക്ക് നോക്കി മുറുമുറുത്തു. മണിയന്‍ വിടുന്ന മട്ടില്ല ചെന്നെ പറ്റു. 'നിനക്ക് ഒതുക്കവുന്നതല്ലേ ഉള്ളു?' ഞാനെന്‍റെ പുസ്തകമൊക്കെ മടക്കി ചോദിച്ചു. 'അവന്മാര് പറഞ്ഞിട്ട് കേള്‍ക്കുന്നില്ല..' അവന്‍ പറഞ്ഞു. ശരി വാ.. നീയാ വാക്കത്തി ഇവിടെ ഇട്ടെയ്ക്ക്. നിന്റെ കയ്യിലതുണ്ടെങ്കില്‍ വെറുതെ പണിയാകും. മുണ്ട് മടക്കി കുത്താതെ മുന്‍പേ നടന്നു. പറഞ്ഞാല്‍ തീരുമെങ്കില്‍ തീരട്ടെയെന്ന് കരുതി. നല്ല കള്ളിലാണ്‌ സംഘം, അഞ്ചാറ് എണ്ണമേ ഉള്ളു. വരവ് പിടിച്ചിട്ടില്ല എങ്കിലും മയത്തോടെ പറഞ്ഞു. 'മാഷെ അവരെ ഉപദ്രവിക്കരുത് ഇവിടെ സ്ഥിരം വരുന്നവരാണ്..' 'നീയാരാടാ അത് ചോദിക്കാന്‍..' പിന്നെ കുറെ അസംസ്കൃതവും.. മണിയന്‍ പിന്നില്‍ നിന്നും ചാടി വീണു പണി തുടങ്ങി. ഞാന്‍ പയ്യെ ശകലം പിറകോട്ടു മാറി മണിയന് space ഇട്ടു കൊടുത്തു. പിന്നെ തിരികെ എന്‍റെ ലോകത്തേക്ക് സ്ലോ മോഷനില്‍ സുരേഷ് ഗോപി സ്റ്റൈലില്‍ നടക്കുമ്പോള്‍ പുറകിലെ വിസ്ഫോടനത്തിന്റ്റെ മനസ്സുഖത്തില്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു..


'he needed a trigger n i jus did that'.

Saturday, October 24, 2009

ഒച്ചായെ ഓച്ച..

1983, osibisa യുടെ India tour ലെ എറണാകുളത്തെ പരിപാടി ദിവസം.


ഗാങ്ങില്‍ എല്ലാവരും excited ആയിരുന്നു. എങ്കിലും ഒരുമിച്ചൊരു പോക്ക് അസാധ്യമായിരുന്നത് കൊണ്ട് (ഒടുക്കത്തെ security പ്രതീക്ഷിച്ചിരുന്നു) എല്ലാവരും പല വഴിക്ക് നീങ്ങി. അല്ലെങ്കിലും ഒരു പ്രോഗ്രാമിനും ടിക്കറ്റ്‌ എടുക്കുന്ന പണി പണ്ടേ ഇല്ല. ഞാനും മുരളിയും, അവനൊരു അര കരുതിയിരുന്നു - പയ്യെ refinary പൈപ്പ് കളുടെ ഇടയില്‍ ഇരുന്നു സാവകാശം മിനുങ്ങാനുള്ള വട്ടമൊരുക്കി. അവന്‍ crpf ഹിന്ദിക്കാരനെ മണിയടിച്ച് ഒരു സ്മോളും ഓഫര്‍ചെയ്ത് ഗ്ലാസും വെള്ളവും സംഘടിപ്പിച്ചു. ആരെയും വാചകമടിച്ചു വീഴ്ത്താന്‍ ബഹു കേമനയിരുന്നവന്‍.


ആഫ്രിക്കന്‍ ദ്രുതതാളം തുടങ്ങി കഴിഞ്ഞിരുന്നു. എന്തൊരു ബീറ്റ്‌ ആണ്, 50000 watt എങ്കിലും കാണും സ്പീക്കര്‍ പവര്‍. നെഞ്ചു കിലുങ്ങുന്ന താളം വൈപ്പിന്‍ കരയിലിരുന്നും കേള്‍ക്കാന്‍ പറ്റുമായിരുന്നിരിക്കണം. രാജേന്ദ്ര മൈതാനിയിലെ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ എന്തെ വെച്ചതാവോ. എങ്കിലും കായല്‍ക്കരയിലെ ജലകണങ്ങളും സകല പുല്കൊടികളും വരെ ത്രസിക്കുന്നുണ്ടായിരുന്നു. അന്ന് വരെ കേട്ടു കേള്‍വി മാത്രം ഉണ്ടായിരുന്ന ഒരുതരം ഗ്രാന്‍ഡ്‌ ഫീയസ്ട ambience. പൊടിപാറും മോനെ.., പക്ഷെ എങ്ങിനെ കയറിക്കൂടും? പൈപ്പ് കള്‍ക്കിടയിലൂടെ കാണാമായിരുന്നു പല പല പൊലിയുന്ന നൂണ്ടു കയറ്റ ശ്രമങ്ങള്‍. armed reserve police ലെ battalion ആണെന്ന് തോന്നുന്നു സെക്യൂരിറ്റി ചുമതല. വല്ലാത്ത മൂച്ച്, മുതുകടിച്ചു പൊളിക്കുന്നു (ഈയടി പാകിസ്ഥാനികള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ അവിടുത്തെ നുഴഞ്ഞു കയറ്റം എപ്പോഴേ നിന്നേനെ!)


അവസാന തുള്ളിയും അകത്തു ചെന്നപ്പോള്‍.. കൊള്ളാം ഒരു സ്പ്രിന്ടടിക്കാനുള്ള ആവേശം. ഇനി operation break in.. Steve McQueen ന്‍റെ Great Escape പലവട്ടം കണ്ടിട്ടുള്ളതിനാല്‍ ആ തീമില്‍ ഒരു reverse engineering നടത്തി മുരളിയും ഞാനും stage ന് പുറകിലെത്തി. പയ്യെ ഒര്‍ഗനൈസിംഗ് കമ്മിറ്റിയുടെ ഭാവത്തില്‍ തലയുയര്‍ത്തി നെഞ്ചു വിരിച്ചു നടന്ന് കായലിനരികത്തെ കരിങ്കല്‍ നടപ്പാതയിലെത്തി.


കസേരക്കാര്‍ക്ക് ചുറ്റും അട്ടി അട്ടിയായ്‌ നിന്ന് കാണുന്ന ജനത്തിനും, കായല്‍ ഭാഗത്തുള്ള കരിങ്കല്‍ കെട്ടില്‍ നിന്ന് രസിക്കുന്ന ഭാഗ്യവാന്മാര്‍ക്കുമിടയില്‍ തുള്ളുന്ന ആസ്വാദകര്‍. കായലില്‍ നിറയെ കൊച്ചു കൊച്ചു ബോട്ടുകളില്‍ നിറയെപ്പേര്‍.. വള്ളംകളി സമയത്ത് മാത്രം കാണാറുള്ള രംഗങ്ങള്‍. ഇതിനിടയില്‍ ഒന്ന് ശ്രദ്ധിച്ചു.. കായലില്‍ നിന്നും സംഗീതവും വെള്ളവും തലയ്ക്ക്‌ പിടിച്ച് വെള്ളത്തില്‍ ചാടി നീന്തി അടുക്കുന്നവന്മാരെ തലങ്ങും വിലങ്ങും മുതുകത്ത് ലാത്തി വീശി അടിച്ച് വെള്ളത്തിലെയ്ക്ക് തന്നെ വീണ്ടും തള്ളിയിടുന്ന പോലിസുകാര്‍.


ഒരേ തൂവല്‍ പക്ഷികളെ പ്പോലെ ഞങ്ങളുടെ മുഖം വാടി. അടി ഫ്രഷ്‌ വാങ്ങിക്കുന്നവരാണോ വീണ്ടും വീണ്ടും വാങ്ങിക്കുന്നവരാണോയെന്നറിഞ്ഞില്ല. കലാപരിപാടി കുറച്ചു നേരം കണ്ടു നില്‍ക്കെ രക്തം മിന്നല്‍ പിണര്‍ കണക്ക് തിളച്ചു കയറി - ഒരെണ്ണമങ്ങ് നീട്ടി..


ധാ കിടക്കുന്നു പോലിസുകാരന്‍ പുഴയില്‍. ഒരു നിമിഷം ജനത്തിന്‍റെ ശ്രദ്ധ തിരിഞ്ഞു പുഴയിലേയ്ക്ക് പോയ നേരം സ്തംഭിച്ചു നില്‍ക്കുവായിരുന്ന മുരളിയുടെ കയ്യും പിടിച്ച് വലിച്ച് ജനത്തിനിടയിലൂടെ ഊളിയിട്ടു മുങ്ങി. പൊങ്ങിയപ്പോള്‍ കണ്ടു ബെന്‍ഹര്‍ ഇരിക്കുന്നു രണ്ട് മൂന്ന് സീറ്റ്‌ അകലെ. അനിയന്‍റെ ക്ലാസ്സ്‌ മേറ്റ്‌ ആണ്. "നീങ്ങി ഇരിയെടാ.." അവനെ തിക്കി നീക്കി ഇടതും വലത്തും ഞങ്ങളെ പ്രതിഷ്ടിച്ചു. അവന് പ്രശ്നം മണത്തു.. "എന്തേ മാഷെ പ്രശ്നമേന്തെങ്കിലും..?"


"മിണ്ടല്ലെ" ഞാന്‍ പറഞ്ഞു - "ചിങ്ങന്മാരിപ്പോയെത്തും ആ ഭാഗത്തേയ്ക്ക് നോക്കണ്ട". പറഞ്ഞു തീരും മുന്‍പ് പോലിസുകാര്‍ ഇരമ്പിയെത്തി ചുറ്റിനും പരതി. ഞങ്ങള്‍ പാട്ടില്‍ ലയിച്ചു പാടി "ഒച്ചായെ ഓച്ച" "ഒയ്യെ ഓച്ച" "അല്ലോമ കൊഴുവ കൊഴുവ കൊഴുവ അല്ലോമ കൊഴുവ..".

Saturday, October 10, 2009

വാടി കരിഞ്ഞ ഒരു സുഹൃത്ത് ബന്ധം

St. Alberts ല് ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലം, പബ്ലിക് സ്കൂള് കുട്ടികളും മലയാളം മീഡിയം കുട്ടികളും ഒന്ന് ചേര്ന്ന് ഒരുമിച്ചു പഠിയ്ക്കുമ്പോള് ഉണ്ടാവുന്ന പരസ്പര ബഹുമാനങ്ങളില് ഉരിയുന്ന അപൂര്വ്വം സുഹൃത്ബന്ധങ്ങളില് ഒന്നയിരുന്നിരിയ്ക്കണം ഞങ്ങളുടേത്. അവന് മുരളി, ത്രിപ്പൂണിത്തുറയില് നിന്നും വന്നിരുന്ന ബ്രാഹ്മണ കുടുംബത്തില് പെട്ട തല തെറിച്ചവന്! എനിക്കവന്റെ ഇംഗ്ലീഷിലുള്ള ക്രിക്കറ്റ് കമന്റി കേള്ക്കാന് വളരെ ഇഷ്ട്ടമായിരുന്നു. ഞാനാണെങ്കില് Alberts ഹൈസ്കൂളില് തന്നെ പഠിച്ചു എല്ലാ താന്തോന്നി തരങ്ങളിലും ഡിഗ്രി എടുത്ത് ഡിഗ്രിക്ക് ചേര്ന്ന, പോഞ്ഞിക്കര (bolghatty) എന്ന ദ്വീപില് നിന്നും വന്നിരുന്ന ഒരു പറങ്കി ചെറുക്കന്. അവന് എന്നെ ഏതോ മാഫിയ കുടുംബത്തിലെ ചെറു മകനെ കൂട്ടായിരുന്നു കണ്ടിരുന്നതെന്നാണ് എനിക്ക് തോന്നിയിരുന്നത്. അവന് എപ്പോഴൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നപ്പോഴും അവനെന്നെയും കൂട്ടുമായിരുന്നു. ഒരു പരിധി വരെ എന്റെ സാന്നിധ്യം ഞാനറിയാതെ തന്നെ എങ്ങിനെയോ സാധൂകരിക്കുമായിരുന്നു. എന്തുമാതിരി സുഖിപ്പിക്കലയിരുന്നു അവന്റ്റത് .. അവന് പറയുമായിരുന്നു 'എന്ത് ചിരിയാ നിന്റെ .. എന്ത് മണമാ നിന്റെ മുടിയ്ക്ക് .. സുഖിപ്പിയ്ക്കല്ലേ മോനെ എന്ന് പറയുമെങ്കിലും ഇന്നും എനിയ്ക്കിഷ്ടമാണ് അവന്റെ കുറുമൊഴികള്. എന്നെ ഇത്രയും സുഖിപ്പിചിരുന്നൊരു കൂട്ടുകാരന് വേറെ ഉണ്ടായിട്ടില്ല. ഒരിയ്ക്കല് ആദ്യമായിട്ട് അവനുമായിട്ടവന്റെ വീട്ടില് പോയപ്പോള് ഒരു കൊച്ചു രാജകുമാരനെന്നോണമായിരുന്നു അവന് അവന്റെ പാട്ടിയ്ക്കും, കൊച്ചു പെങ്ങള്ക്കും പരിചയപ്പെടുത്തിയത്. അവനെന്നെ അത്രയ്ക്കും ഇഷ്ടമായിരുന്നു.

വര്ഷങ്ങള്ക്കു ശേഷം എന്റെ പ്രിയ കൂട്ടുകാരന് മുരളിയുടെ ധാരുണ മരണം ഞാനറിഞ്ഞു. വെള്ളമടിച്ചു വെള്ളമടിച്ചു ചോര ശര്ധിച്ചവന് മരിച്ചു.

എന്തായിരുന്നു അവന്റെ പ്രശ്നമെന്നറിഞ്ഞില്ല. പ്രണയ നൈരശ്യമായിരിക്കണം. അന്നും അവന്റെ ചില്ലറ പ്രേമങ്ങളില് എന്റെ ഉപദേശം അവന് തേടുമായിരുന്നു.
ഒരുപക്ഷെ ഞാനവന്റ്റെ വിളിപ്പാടകലെ ഉണ്ടായിരുന്നെങ്കില് ഒരു പ്രിയ സുഹൃത്തിനെ എനിയ്ക്ക് നഷ്ട്ടമാവില്ലയിരുന്നു. ഡിഗ്രിയ്ക്ക് ശേഷം ഞാന് ഗള്ഫ് എന്ന ജയിലിലെയ്ക്കും അവന് SBT എന്ന വട വനത്തിലും ചേക്കേറി. പിന്നീട് ഞാനവനെ കണ്ടിട്ടില്ല.

Thursday, October 1, 2009

സുഖം


സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം
മനം അത് തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം..




Tuesday, September 29, 2009

In the rain

ആ നീല രാത്രിയില്‍ കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞു ഞാന്‍ ആടി മദോന്മത്തനയ് സ്വയം കൃതിയില്‍ ഞാനലിഞ്ഞു
വാശിയിലായിരുന്നു, ആരാരോളം വരുമെന്ന്.. മഴയും മോശമല്ലായിരുന്നു..
എങ്കിലും പതിനെട്ടാം വയസ്സില്‍ എന്നോടാ കളി!
അവസാനം............. മഴയും നനഞ്ഞു ഞാനും നനഞ്ഞു.
എന്ന്തോരാശ്വാസം.. അത് മഴയാണാദ്യം പറഞ്ഞത്.. പിന്നെ ഞാനും ;)

Monday, August 31, 2009

The murder of Paul M. George

The law and order situation in the state is a total mess. The government has become a laughing stock by trying to portray the incident as a one off kind. IG Vincent paul was forced to throw up all kind of blunders in front of the public and he really made himself a fool out of it. How could he know it was an 'S' shape knife even before they could stage manage the 'knife retrieval'? and look at Pinarai he keeps on repeating to plea to the media to look into the past of Paul M. George. If the demised had company of thugs or even if he was a drug addict, does it justify killing him??

I feel sorry for Tomy the DySP of Alappey who is friend of mine and is from Bolghatty. Don’t know if he too is playing games along with the rest.

Brain transplant cost

In the Hospital the relatives gathered in the waiting room, where their family member lay gravely ill. Finally, the doctor came in looking tired and somber. I'm afraid I'm the bearer of bad news," he said as he surveyed the worried faces. "The only hope left for your loved one at this time is a brain transplant. It's an experimental procedure, semi-risky, expensive, and you will have to pay for the brain yourselves." The family members sat silent as they absorbed the news. After a great length of time, someone asked, "Well, how much does a brain cost?" The doctor quickly responded, "5,000 for a male brain, and 200 for a female brain." The moment turned awkward. Men in the room tried not to smile, avoiding eye contact with the women, but some actually smirked. A man, unable to control his curiosity, blurted out the question everyone wanted to ask, "Why is the male brain so much more?" The doctor smiled at the childish innocence and so to the entire group said, "It's just standard pricing procedure. We have to mark down the price of the female brains, because they've been used."

Saturday, June 27, 2009

Programmers time in recession

guys n gals watch this interesting (crazy) animation...

http://fc01.deviantart.com/fs13/f/2007/077/2/e/Animator_vs__Animation_by_alanbecker.swf

Wednesday, June 17, 2009

Make Kochi a Union Territory

Make Kochi a Union Territory

Where politicians like achumama, sharma, KV thomas, karunakaran or any other politician cannot dent the future of the city. I have mentioned the names above simply cos I've felt they have played dirty politics that have had serious damages to the prospect of the city.

For ex. does anyone know who is the patron of Adhinivesha pradhirotha samithi who are hellbound to throw the smart city project in the arabian ocean? None other than our Chief Minister Sree V.S. Achuthananthan. When he realized the common public were desparately eyeing for the project, his clever political instincts and policy advisers like the ex IT advisor Joseph (you will all remember him for his email campaign while Achuthanthan was opposition leader) ploted this we are for smart city image and fooled the Tecom and the common people making them believe that they truely are working to bring the project to our state. We are all witnessing what is happening in reality. This is a clear betrayal against the hopes of our state.


Who are they afraid of this adhinivesham? What do they think the Tecom or the Dubai shaikhs will conqure our state like vamana did to mahabali? Do not laugh.. they really are thinking or propagating this for cheap political milage.

Who are they trying to fool? Do they think we live in the dark age?

Making the city a Union Territory will have the following merits:

· No more political recklessness

· Central policing

· No hartal, no bandh no karidhinams

· Faster project implimentations



Benefits are plenty and drawbacks that i can note are:

· state will lose Tax collections
· Politcal parties will not be able to conduct party jatha in the city.


more merits and demerits will be there if you think of any please do contribute. I feel at least for 15 years
we should leave the matters to Central Govt. by making it a Union Territory for that period and then return back

to the hands of our potiticians.

Kochi is our state's Gateway to prosperity. We can make it at par with Dubai or Shanghai were all pravasis can return oneday. Hopefully.

Snehapoorvam

Kel