Sunday, October 24, 2010

നിമിഷങ്ങള്‍

നീര്‍ പളുങ്കുകള്‍ ചിതറി വീഴും പോല്‍
നിമിഷ സാഗര തിരകള്‍ മാഞ്ഞു മാഞ്ഞു പോവുന്നു....
ആരെങ്കിലും ഒരു കയ്യ് തരൂ please...
ഒരു തടയിടാന്‍!!

Sunday, June 13, 2010

Nothing else matters......

Never cared for what they say..
Never cared for games they play…
Never cared for what they do….
Never cared for what they know…
I’ve trusted in who I am
n I’m trusting in what I do….
n NOTHING ELSE MATTERS……

{courtesy Metallica}

Wednesday, March 31, 2010

Thursday, February 4, 2010

That's The Way Movies Are Made These Days

It's understandable if you haven't heard of John Knoll. It's unlikely, however, that you haven't heard about Avatar, James Cameron's sci-fi epic in which Jake, a paraplegic war veteran, is brought to another planet, Pandora, which is inhabited by the Na'vi, a humanoid race with their own language and culture. Those from Earth find themselves at odds with each other and the local culture. Not to spill the Na'vi beans, but Jake bonds with the locals and falls in love with the beautiful alien Neytiri.

That's as far as I'll go as a plot spoiler. If you want to know more, go see the movie. What I found interesting about the movie from a technology perspective is that it is about 40% live action and 60% photo-realistic CGI. Clearly, a lot of motion capture technology was used. And a lot of compute power. Each frame (1/24 of a second) of the CGI scenes took an average of 47 hours to complete.

Delivering the compute power was a visual effects company called Weta Digital, which also provided visual effects for I, Robot, The Lord of the Rings trilogy, and other such flicks. Weta Digital can create this kind of special effects thanks to its 34 server racks, each with four chassis of 32 machines a piece. All in all, we're talking about 40,000 processors with 104 terabytes of memory using 10 GB networking adapters powered by 4,000 HP BL2x220c blade computers. All of this horsepower reportedly processed up to 1.4 million tasks per day to render the effects.

Was it worth it? I guess so, since Avatar is the highest grossing film of all time with a worldwide gross of $1,858,866,889.

And John Knoll? He was the visual effects supervisor on the film and the likely recipient of this year's Scientific and Technical Award at the upcoming 2010 Academy Awards. John was also the focus of a Dr. Dobb's interview entitled A Conversation with John Knoll: Life On the Bleeding Edge of Computer Graphics. Granted, a lot of computer-generated water has gone under the bridge since we conducted the interview. However, the fundamentals are as fascinating as ever, and here's a hearty congratulations to John Knoll for any awards he will receive for his behind-the-scenes role in a fascinating film.

-- Jonathan Erickson
jerickson@ddj.com

(from Dr. Dobb's Journal)

Wednesday, December 2, 2009

Warning letter

എന്ന് മുതലാണ്‌ ഞാന്‍ അവരുടെ ആരാധകനായത്? അധികം നാളായിട്ടില്ല തീര്‍ച്ചയായും റിയാലിറ്റി ഷോകളില്‍ അവര്‍ ഭാഗമായതിനു ശേഷമാവണം. മുന്‍പൊക്കെ അവരുടെ പാട്ടിനു അത്രയ്ക്കൊരു ഭാവം തോന്നിയിട്ടില്ല, നന്നായിട്ട് പാടും അത്ര തന്നെ. ഭാവ ഗായിക അത് സുജു തന്നെ. ഓരോ വരികളിലും അവരുടെ വൈകാരിക അര്‍പ്പണം ഒന്ന് വേറെ തന്നെ. പക്ഷെ ചിത്ര ഒരു സംഭവമാണെന്ന തിരിച്ചറിവിന് റിയാലിറ്റി ഷോകളിലെ അവരുടെ സാന്നിധ്യം എന്നെ വളരെയേറെ സ്വാധീനിച്ചു. എന്തൊരു എളിമയാണവരുടെ ഓരോ മോഴികള്‍ക്കും! പഴയ പാട്ടുകള്‍ അവര്‍ പാടി കേട്ടപ്പോള്‍ മധുരവും ലാവണ്യവും ആയിരം മടങ്ങ്‌ കൂടിയ പോലെ തോന്നി. പ്രത്യകിച്ച് P. Leela പാടിയ 'താമസ്സാ നദിയുടെ തീരത്തൊരു നാള്‍ തപസ്സിരുന്നൊരു...' അത് ചിത്ര പാടിയപ്പോള്‍ oh my God it was awsome..I jus fell flat. പിന്നെ the corrections that she gives.. ഓരോ detail ഉം പറഞ്ഞു മനസ്സിലാപ്പിക്കുന്ന രീതി - ഓരോ കുനു കുനു സംഗതികളും എത്ര വ്യക്തമായിട്ടാണവര്‍ പറഞ്ഞു കൊടുക്കുന്നത്. അങ്ങിനെ അങ്ങിനെ എനിക്കിപ്പോള്‍ അവരുടെ ക്ലോസപ്പ് കണ്ടാല്‍ മതി അവര്‍ മാത്രം പാടുന്നത് കേട്ടാല്‍ മതിയെന്നായി.


ഇത്രയും പറഞ്ഞത് ഈയുള്ളവനെ പോലെ എത്രയോ കാതം ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ കുടിയേറിയിട്ടുണ്ടാവണം! ആ ചിത്രയെയാണ് ആ അലവലാതി സംഗതി വീരന്‍ മാന്തി പറിക്കുന്നത്‌. നിങ്ങള്‍ എന്‍റെ ചങ്കിനെയാണ് തോണ്ടുന്നത് സുഹൃത്തേ.. ഒരു വട്ടം ക്ഷമിച്ചു രണ്ട് വട്ടം ക്ഷമിച്ചു.. ഇതിപ്പോ ദിവസ്സേനെ നിങ്ങളതൊരു വഴിപാടാക്കിയിരിക്കുന്നു!!!

And hereby I am giving you a warnin letter!! If you repeat this one more time.. guess what i'm gonna do.. ഞാന്‍ എന്‍റെ റിമോട്ടിന്‍റെ trigger വലിക്കും. Mind it....


kelx39@gmail.com
http://twitter.com/kelx39
http://kelx39.wordpress.com

Monday, November 30, 2009

സ്നേഹത്തിന്‍റെ RDX

എന്‍റെ വായനകളും, പഠനങ്ങളും ഒട്ടു മിക്കവാറും Bolghatty പാലസിലെ ഇല്ലി ചോട്ടിലോ മൂളി മര ചോട്ടിലോ ആവും സാധാരണ. അന്നും ഞാനെന്‍റെ പുസ്തകങ്ങളുമായി എന്‍റെ പ്രിയ സ്ഥാനത്ത് ആവിഷ്ടനായി എന്റെതായ ലോകത്തങ്ങിനെ പല പല ചിന്തകളും (ദിവാ)സ്വപ്നങ്ങളും, diminishing returns ന്‍റെ കയ്പ്പേറിയ ലോകത്ത് മുങ്ങി താണും, പല പല രസമുള്ള കാഴ്ചകള്‍ കാണ്ടുമങ്ങിനെ പാതി മയങ്ങുമ്പോള്‍ കണ്ടു അധികം ദൂരെയല്ലാതെ മണിയന്‍ പുല്ലു വെട്ടുന്നു. അവനെന്നെ കണ്ടിട്ടുണ്ടാവണം, പുസ്തകം കയ്യിലുണ്ടായത് കൊണ്ടാവണം അടുക്കാഞ്ഞത്. ഇല്ലെങ്കില്‍ വന്നേനെ കല പില പറഞ്ഞു കത്തി വെയ്ക്കാന്‍. എന്ത് പണിയും ചെയ്യും, പ്രധാനമായും ഗോള്‍ഫ് കളിക്കാരുടെ ബാഗ്‌ ചുമക്കലും ബോള്‍ പെറുക്കലുമാണ് ഇഷ്ട തൊഴില്‍. ഓരോരുത്തനും സ്ഥിരം പാര്‍ടികളുണ്ട്. ചിലര്‍ക്ക് സായിപ്പന്മാര്‍ ചിലര്‍ക്ക് നാടന്‍ സായിപ്പന്മാര്‍. എല്ലാ സഹായവും ചെയ്തു കൊടുക്കും. ബോള്‍ കുളത്തിലോ പുഴയിലോ പോയാല്‍ ഉടന്‍ ചാടി മുങ്ങിയെടുക്കും, യാതൊരു വിധ ഉപദ്രവങ്ങളും ഏക്കാതെ നോക്കും. Bolghatty എന്ന കേള്‍ക്കാന്‍ ഇമ്പമുള്ള പേരിനു പുറകില്‍ രസമുള്ളൊരു കഥയുണ്ട്. തലമുറകള്‍ക്ക് മുന്‍പ് സായിപ്പന്മാര്‍ ഗോള്‍ഫ് കളിയ്ക്കാന്‍ വരുമ്പോള്‍ സ്ഥലവാസികള്‍ ബോള്‍ കാട്ടാന്‍ കൂടെ കൂടാന്‍ സകല ആങ്ങ്യങ്ങളും കാണിച്ചു ചോദിക്കും സര്‍, സര്‍ 'ബോള്‍ കാട്ടി ഞാന്‍ 'ബോള്‍ കാട്ടി'.. 'Oh this is bolghatti' അങ്ങിനെ സായിപ്പിട്ട പേരാണ് ബോള്‍ഗാട്ടി. ഇവിടെയുള്ളവരെ ഏതു ക്ലാസ്സില്‍ പെടുത്തണം എന്നെനിക്ക്‌ ഇപ്പോഴുമറിയില്ല. ഒന്നറിയാം വര്‍ണ ഭേദങ്ങളില്ലാത്ത (സവര്‍ണരില്ലാത്ത) അല്ലെങ്കില്‍ അവരെ പോലെ നടിക്കുന്നവരില്ലാത്ത ഒരു നാടാണിത്‌. മണിയന്‍റെ ജാതി ഏതെന്ന് എനിക്കിപ്പോഴും അറിയല്ല. അവന്‍റെ ഏട്ടന്‍ എന്‍റെ ഒപ്പമാണ് ഏഴു വരെ പഠിച്ചത്. എന്‍റെ അമ്മ സ്ഥലത്തെ സ്കൂള്‍ ടീച്ചര്‍, എന്നെ പഠിപ്പിക്കുന്നതിലും കൂടുതല്‍ നാട്ടിലെ കുട്ടികളെ പടിപ്പിക്കുന്നതിലയിരുന്നു താല്‍പ്പര്യം. (DHRM സഹോദരങ്ങളെ.. നിങ്ങള്‍ ഞങ്ങളുടെ നാട്ടിലായിരുന്നെങ്കില്‍ നിങ്ങളൊരിക്കലും വഴിതെറ്റില്ലായിരുന്നു!).


ചെറിയൊരു ബഹളം കേട്ട് ഞാനെന്‍റെ സ്വപ്ന ലോകത്തുനിന്നും വഴുതി വീണു. മണിയന്‍റെ ഭാഗത്തുനിന്നാണ്, അവിടെ ഒരു ഡല്‍ഹിക്കാരന്‍ ആര്‍മി majer‍-ഉം കുടുംബവും അവരുടെതായ ലോകത്ത് ഭക്ഷണവും കളിയും ചിരിയുമോക്കെയായി കഴിയുന്നതിനിടെ ചില എമ്പോക്കി കള്ള് സംഘം അവരെ കമന്ടടിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാവണം. മണിയന്‍ ഏറ്റു പിടിച്ചിട്ടുണ്ട്. ഇവിടെ വരുന്നവരെ ശല്യം ചെയ്യുന്നത് അവനു പിടിക്കില്ല. എന്‍റെ കോളേജിലെ കൂട്ടുകാര്‍കിടയിലും മണിയന് നല്ല ഇമേജ് ആണ്. ഒരിക്കല്‍ Sridhar-ല്‍ ഏതോ ഒരു സിനിമയുടെ ഹാഫ് ടൈമില്‍ എന്‍റെ ഫ്രണ്ട്സും, ഞാനന്ന് കൂടെയില്ലയിരുന്നു - വേറെ ഏതോ ടീമായിട്ടോന്നു കോര്‍ത്തപ്പോള്‍ മണിയന്‍ സെക്കന്റ്‌ ക്ലാസ്സില്‍ നിന്നും കസേരകള്‍ക്ക് മുകളിലൂടെ കൊടുംകാറ്റു പോലൊരു വരവ് വന്നു. എന്നും അക്കാര്യം പറയുമ്പോള്‍ മണിയനെ കുറിച്ചവര്‍ക്ക് നൂറു നാവാണ്. പക്ഷെ പ്രശ്നമതല്ല, പിന്നെ എവിടെ വെച്ചു ഞങ്ങളെ കണ്ടാലും മണിയന്‍ ചെയ്യുന്ന ജോലിയൊക്കെ മാറ്റിവെച്ചു ഞങ്ങളുടെ കൂടെ കൂടും, പിന്നെ സ്നേഹ പ്രകടനങ്ങളുടെ പ്രളയമാണ്. കെട്ടി പിടിക്കും, ഉമ്മ വെയ്ക്കും, ഞങ്ങളിലൊരാള്‍ ആവും. ഉച്ചത്തില്‍ എടാ പോടാ വിളിക്കും. വലിച്ചു കൊണ്ടിരുന്ന ഭാരവണ്ടി സൈഡില്‍ പാര്‍ക് ചെയ്തിട്ടവും ഈ പ്രകടനമൊക്കെ. ചില അക്ഷര വരേണ്യ വര്‍ഗത്തിലെ കൂട്ടുകാര്‍ നെറ്റി ചുളിച്ചെന്നെ നോക്കുമ്പോള്‍ ഞാനവനെ ശകാരിക്കും. എടാ മണിയാ പോയി ഏറ്റ പണി തീര്‍ത്തിട്ട് വാടാ.. അപ്പോളവന്‍ പറയും ഞാനവന്‍റെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നോണം 'താന്‍ പോടോ ഞാനെനിക്ക് തോന്നുമ്പോ പണി തീര്‍ക്കും'. അവസാനം ഞാന്‍ അറ്റ കൈയ്ക്ക് കൂട്ടുകാരോടെന്നോണം പറയും 'ലാസ്റ്റ് hour A.V. Paul സാറിന്റെതാണ് മിസ്സാക്കണ്ട വാ ക്ലാസില്‍ പോകാം'. അത് കേള്‍ക്കുമ്പോള്‍ വാടിയ മുഖത്തോടെ ചിരി വരുത്തി അവന്‍ പറയും 'എന്നാല്‍ ചെല്ല് ക്ലാസ് കളയണ്ട'. ഞങ്ങള്‍ ക്ലാസ്സിലെയ്ക്കെന്ന വ്യാജേനെ നടന്നു U-turn അടിച്ച് തിരിയെ വരുമ്പോള്‍ കാണാം മണിയന്‍ മനസില്ല മനസ്സോടെ വണ്ടിയും വലിച്ചു പോവുന്നത്.


ഞാനെന്‍റെ പുസ്തക ലോകത്തേയ്ക്ക് തിരികെ കയറും മുന്പതാ മണിയനുണ്ട് മുന്‍പില്‍. 'എടാ ചാണ്ടി' അതാണെന്‍റെ ഇരട്ട പേര് അവനെന്നെ എടാ ന്നാണോ എടൊ ന്നാണോ വിളിച്ചത് ആ.. ചിലപ്പോ രണ്ടും വിളിക്കും, 'ധവന്മാരവിടെ പ്രശ്നമുണ്ടാക്കുന്നു താനൊന്നു വന്നെ'. പപ്പക്ക് പണിയാണ്.. എന്നെ ശല്യപ്പെടുത്തിയതിന്‍റെ ചെറിയൊരു നീരസത്തോടെ അവന്റെ മുഖത്തേക്ക് നോക്കി മുറുമുറുത്തു. മണിയന്‍ വിടുന്ന മട്ടില്ല ചെന്നെ പറ്റു. 'നിനക്ക് ഒതുക്കവുന്നതല്ലേ ഉള്ളു?' ഞാനെന്‍റെ പുസ്തകമൊക്കെ മടക്കി ചോദിച്ചു. 'അവന്മാര് പറഞ്ഞിട്ട് കേള്‍ക്കുന്നില്ല..' അവന്‍ പറഞ്ഞു. ശരി വാ.. നീയാ വാക്കത്തി ഇവിടെ ഇട്ടെയ്ക്ക്. നിന്റെ കയ്യിലതുണ്ടെങ്കില്‍ വെറുതെ പണിയാകും. മുണ്ട് മടക്കി കുത്താതെ മുന്‍പേ നടന്നു. പറഞ്ഞാല്‍ തീരുമെങ്കില്‍ തീരട്ടെയെന്ന് കരുതി. നല്ല കള്ളിലാണ്‌ സംഘം, അഞ്ചാറ് എണ്ണമേ ഉള്ളു. വരവ് പിടിച്ചിട്ടില്ല എങ്കിലും മയത്തോടെ പറഞ്ഞു. 'മാഷെ അവരെ ഉപദ്രവിക്കരുത് ഇവിടെ സ്ഥിരം വരുന്നവരാണ്..' 'നീയാരാടാ അത് ചോദിക്കാന്‍..' പിന്നെ കുറെ അസംസ്കൃതവും.. മണിയന്‍ പിന്നില്‍ നിന്നും ചാടി വീണു പണി തുടങ്ങി. ഞാന്‍ പയ്യെ ശകലം പിറകോട്ടു മാറി മണിയന് space ഇട്ടു കൊടുത്തു. പിന്നെ തിരികെ എന്‍റെ ലോകത്തേക്ക് സ്ലോ മോഷനില്‍ സുരേഷ് ഗോപി സ്റ്റൈലില്‍ നടക്കുമ്പോള്‍ പുറകിലെ വിസ്ഫോടനത്തിന്റ്റെ മനസ്സുഖത്തില്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു..


'he needed a trigger n i jus did that'.